Sunday, November 3, 2013

സ്വപ്നഭേദം

എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, അവർക്കും.
എന്റെ സ്വപ്‌നങ്ങൾ കല്ലു പോലെ കനത്തതും 
അവരുടേത്  പൂവ് പോലെ  മൃദുലവുമായിരുന്നു. 

സ്വപ്നങ്ങളാൽ മാനം മുട്ടുമൊരു കൊട്ടാരം പണിതു  ഞാൻ. 
അവരോ നിലം പറ്റുമൊരു കുടിലും.

ഇന്നലെയിരവിൽ പെയ്ത പേമാരിയിൽ ,
വീശിയ കൊടുംകാറ്റിൽ, 
സ്വപ്ന-ശിലാസൌധം തകർന്നു മണ്ണിലാഴ്ന്നു പോയി ഞാൻ .
പക്ഷെ,
അവരുടെ കുടിലിന്നു പകരമുയർന്നു നിന്നു പുതിയതൊന്ന്.

പ്രണയവിപ്ലവം

വിപ്ലവത്തിനും പ്രണയത്തിനും നിറമൊന്നാണ് - രക്തച്ചുകപ്പ് 

ജീവരക്തതാൽ വിപ്ലവമെഴുതപ്പെടുo,
പ്രണയം ഹൃദയരക്തതാലും. 
വിപ്ലവം വരും തോക്കിൻ കുഴലിലൂടെ,
വരും പ്രണയം നോക്കിലൂടെ,
പിന്നെ വാക്കിലൂടെ.
ജയിച്ച വിപ്ലവമെഴുതപ്പെടും 
ചരിത്രത്തിൻ സുവർണ്ണ ലിപികളാൽ.
വലിച്ചെറിയപ്പെടും പരാജയപ്പെട്ടവ 
ചരിത്രത്തിൻ ചവറ്റുകൊട്ടയിൽ. 
ജയാപജയങ്ങളില്ല  പ്രണയത്തി-
നതൊരനസ്യൂത പ്രവാഹം മാത്രം.