Sunday, November 3, 2013

സ്വപ്നഭേദം

എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, അവർക്കും.
എന്റെ സ്വപ്‌നങ്ങൾ കല്ലു പോലെ കനത്തതും 
അവരുടേത്  പൂവ് പോലെ  മൃദുലവുമായിരുന്നു. 

സ്വപ്നങ്ങളാൽ മാനം മുട്ടുമൊരു കൊട്ടാരം പണിതു  ഞാൻ. 
അവരോ നിലം പറ്റുമൊരു കുടിലും.

ഇന്നലെയിരവിൽ പെയ്ത പേമാരിയിൽ ,
വീശിയ കൊടുംകാറ്റിൽ, 
സ്വപ്ന-ശിലാസൌധം തകർന്നു മണ്ണിലാഴ്ന്നു പോയി ഞാൻ .
പക്ഷെ,
അവരുടെ കുടിലിന്നു പകരമുയർന്നു നിന്നു പുതിയതൊന്ന്.

No comments:

Post a Comment