പ്രണയിക്കുമ്പോൾ,
മണ്ണിൽ കാൽ തൊടാതെ
വീണ്ണിനെ തൊടാനോങ്ങി
കൈകൾ കോർത്ത്
ഒഴുകിപ്പറന്ന രണ്ടാത്മാക്കളവർ.
ആത്മാക്കൾ ജാതിരഹിതമത്രേ.
വിവാഹ ഉടമ്പടിയിലെ
ജാതിക്കോളമവരെ നോക്കി പല്ലിളിച്ചു.
മനുഷ്യനെന്ന് ചേർത്തവർ പുഞ്ചിരിച്ചു.
ഉറ്റവർ നെറ്റി ചുളിച്ചു.
ഉടമ്പടിക്കടലാസ്സ് ചുളിഞ്ഞു.
No comments:
Post a Comment