ചിന്തകളെനിക്ക് വേട്ടപ്പട്ടികളാണ്.
ഉത്തരം നല്കാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ക്കു
പിറകെയഴിച്ചുവിടുമവറ്റയെ ഞാന്‍.
പിന്നെ കണ്ണുകളടച്ചു ധ്യാനിക്കുo.
ഇരയുടെ വരവിനായി കാത്തു കൂര്‍പ്പിച്ചിരിക്കും
ഞാനുമൊരു ബുദ്ധിജീവി.
ഇരയുടെ മുഖം നോക്കാതെ കടിച്ചു കീറിയ ചിന്തകളെ
അവർ പേപ്പട്ടികളെന്നു വിളിക്കുന്നു;
ഉടമസ്ഥനായ എന്നെ ഭ്രാന്തനെന്നും.
മൺകൂന വന്നെന്നെ മൂടിയെന്നാലും
കയ്യുയര്‍ത്തില്ല, തട്ടി മാറ്റില്ല,
ബുദ്ധിജീവിയായി പോയെന്ന കാരണത്താൽ.
എന്നോ,
കാഴ്ചയുള്ള കണ്ണുകളെൻ വല്മീകത്തിലുടക്കവേ,
കമ്പതൊന്നെന്‍ കണ്ണില്‍ത്തറച്ചു.
ആ മുറിവിലൂടൂര്‍ന്നിറങ്ങിയ പ്രകാശ നാരുകള്‍
സിരകളില്‍ പടര്‍ന്നു കയറവേ,
എന്നിലെ പ്രായോഗിയെൻറെ തത്വത്തെ
കുറ്റമെന്ന് വിധിച്ചു.
ഉത്തരം നല്കാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ക്കു
പിറകെയഴിച്ചുവിടുമവറ്റയെ ഞാന്‍.
പിന്നെ കണ്ണുകളടച്ചു ധ്യാനിക്കുo.
ഇരയുടെ വരവിനായി കാത്തു കൂര്‍പ്പിച്ചിരിക്കും
ഞാനുമൊരു ബുദ്ധിജീവി.
ഇരയുടെ മുഖം നോക്കാതെ കടിച്ചു കീറിയ ചിന്തകളെ
അവർ പേപ്പട്ടികളെന്നു വിളിക്കുന്നു;
ഉടമസ്ഥനായ എന്നെ ഭ്രാന്തനെന്നും.
മൺകൂന വന്നെന്നെ മൂടിയെന്നാലും
കയ്യുയര്‍ത്തില്ല, തട്ടി മാറ്റില്ല,
ബുദ്ധിജീവിയായി പോയെന്ന കാരണത്താൽ.
എന്നോ,
കാഴ്ചയുള്ള കണ്ണുകളെൻ വല്മീകത്തിലുടക്കവേ,
കമ്പതൊന്നെന്‍ കണ്ണില്‍ത്തറച്ചു.
ആ മുറിവിലൂടൂര്‍ന്നിറങ്ങിയ പ്രകാശ നാരുകള്‍
സിരകളില്‍ പടര്‍ന്നു കയറവേ,
എന്നിലെ പ്രായോഗിയെൻറെ തത്വത്തെ
കുറ്റമെന്ന് വിധിച്ചു.
No comments:
Post a Comment