സൗഹൃദങ്ങള്‍ തീര്‍ത്ത മായികലോകത്തിലെങ്ങും
കണ്ടില്ലയെന്നാലുമേറെ വെറുത്തു ഞാൻ
ഏകാന്തതയെന്ന വാക്കിനെ, സങ്കല്‍പ്പത്തെ.
ഏതോ ഋതു സന്ധ്യയില്‍,
കാലം കണക്കു പറഞ്ഞു ബന്ധങ്ങളറുത്തു മാറ്റവെ,
ഏകാന്തതയെന്ന അനിവാര്യത മാത്രം ബാക്കിയായി.
പൊക്കിള്‍ക്കൊടി കണക്കെ വേര്‍പെടാന്‍ മടിക്കു-
മോര്‍മ്മകളെ ചേര്‍ത്തു പിടിക്കട്ടെ,
ഞാനിറങ്ങട്ടെ കയറിയ പടികളോരോന്നായി.
ജീവിതത്തിരശീലയിലെ പുതു രംഗപടങ്ങളില്‍,
തണുത്തുറഞ്ഞ പുലര്‍കാല യാത്രയില്‍,
ചാറ്റല്‍ മഴയുള്ള രാത്രി സവാരിയില്‍,
ആള്‍ക്കൂട്ടങ്ങൾക്കെതിരെ നടക്കുവാൻ,
ഏകാന്തതയെനിക്കു സഹചാരിയായി.
ചിരിയുള്ള മുഖവും കരയുന്ന മനസ്സുമായി
കറുത്ത പാതയിലെ വെളുത്ത വരകള്‍ താണ്ടവേ,
ഏകാന്തതയില്‍ പ്രണയാതുരനാണു ഞാനെന്ന സത്യം
കാലത്തോടുറക്കെ വിളിച്ചോതി ഞാൻ.
കണ്ടില്ലയെന്നാലുമേറെ വെറുത്തു ഞാൻ
ഏകാന്തതയെന്ന വാക്കിനെ, സങ്കല്‍പ്പത്തെ.
ഏതോ ഋതു സന്ധ്യയില്‍,
കാലം കണക്കു പറഞ്ഞു ബന്ധങ്ങളറുത്തു മാറ്റവെ,
ഏകാന്തതയെന്ന അനിവാര്യത മാത്രം ബാക്കിയായി.
പൊക്കിള്‍ക്കൊടി കണക്കെ വേര്‍പെടാന്‍ മടിക്കു-
മോര്‍മ്മകളെ ചേര്‍ത്തു പിടിക്കട്ടെ,
ഞാനിറങ്ങട്ടെ കയറിയ പടികളോരോന്നായി.
ജീവിതത്തിരശീലയിലെ പുതു രംഗപടങ്ങളില്‍,
തണുത്തുറഞ്ഞ പുലര്‍കാല യാത്രയില്‍,
ചാറ്റല്‍ മഴയുള്ള രാത്രി സവാരിയില്‍,
ആള്‍ക്കൂട്ടങ്ങൾക്കെതിരെ നടക്കുവാൻ,
ഏകാന്തതയെനിക്കു സഹചാരിയായി.
ചിരിയുള്ള മുഖവും കരയുന്ന മനസ്സുമായി
കറുത്ത പാതയിലെ വെളുത്ത വരകള്‍ താണ്ടവേ,
ഏകാന്തതയില്‍ പ്രണയാതുരനാണു ഞാനെന്ന സത്യം
കാലത്തോടുറക്കെ വിളിച്ചോതി ഞാൻ.
No comments:
Post a Comment